എൽഡിഎഫ്‌ തുടർഭരണം തടയാമെന്നത്‌ വ്യാമോഹം: എ വിജയരാഘവൻ

എൽഡിഎഫ്‌ തുടർഭരണം തടയാമെന്നത്‌ കോൺഗ്രസിന്റെയും ബിജെപിയുടെയും വ്യാമോഹം

എൽഡിഎഫിന്റെ തുടർഭരണമാണ്‌ കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നത്. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ജനങ്ങളെ ചേർത്ത്‌ പിടിച്ച സർക്കാരാണ്‌ എൽഡിഎഫിന്റേത്‌. അഞ്ച്‌ വർഷക്കാലം ജനങ്ങളുടെ സ്വൈര്യ ജീവിതം ഉറപ്പുവരുത്തി. സമാധാന അന്തരീക്ഷം നഷ്‌ടപ്പെടാതെ നാടിനെ. ബിജെപി കോൺഗ്രസ്‌ രാഷ്‌ട്രീയങ്ങൾക്കെതിരായ ബദൽ നയമാണ്‌ എൽഡിഎഫ്‌ നടപ്പിലാക്കിയത്‌. പൊതുമേഖലയെ ശക്തിപ്പെടുത്തി, വിലക്കയറ്റം തടഞ്ഞു, റേഷൻകടകൾ വഴി അവശ്യസാധനങ്ങൾ മുടക്കമില്ലാതെ വിതരണം ചെയ്‌തു. അസാധ്യമെന്ന്‌ അരുതി നടപ്പാക്കാതിരുന്ന പദ്ധതികൾ കേരളം അഞ്ച്‌ വർഷം നല്ല നിലയിൽ നടപ്പാക്കി. കോഴ കൊടുക്കാതെ കാര്യങ്ങൾ നടക്കുന്ന സ്ഥിതി കേരളത്തിൽ ഉണ്ടായി. ലൈഫ്‌ പദ്ധത വഴി രണ്ടര ലക്ഷം വീടുകൾ നൽകാനായി. ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള വിപുലമായ പദ്ധതികളാണ്‌ ഇടതുപക്ഷം ഇനിയും മുന്നോട്ട്‌ വയ്‌ക്കുക.
ഇടതുപക്ഷ തുടർഭരണം വരവതിരിക്കാനുള്ള കുൽസിത പ്രവർത്തനങ്ങൾക്കാണ്‌ ബിജെപിയും കോൺഗ്രസും ശ്രമിക്കുന്നത്. മുഖ്യമന്ത്രിയെയും മന്ത്രിമാരുടെ കുടുംബാംഗങ്ങളെയും അപകീർത്തിപ്പെടുത്താൻ ബിജെപി ഉന്നതതല ഗൂഢാലോചന നടത്തുകയാണ്‌. അമിത ഷായുടെ തിരുവനന്തപുരം പ്രസംഗം അതിന്‌ അടിവരയിടുന്നു. സ്വർണക്കടത്ത്‌ കേസിൽ പ്രതിയായ വനിതയെ കസ്‌റ്റഡിയിൽ പീഡിപ്പിച്ചതും, മാപ്പുസാക്ഷിയാക്കാമെന്ന്‌ പറഞ്ഞതും പുറത്തുവന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴികൊടുക്കാൻ ഭീഷണിപ്പെടുത്തിയെന്നത്‌ പൊലീസ്‌ ഉദ്യോഗസ്ഥ തന്നെ മൊഴിനൽകി.
എൽഡിഎഫ്‌ തുടർഭരണം തടയാമെന്നത്‌ കോൺഗ്രസിന്റെയും ബിജെപിയുടെയും വ്യാമോഹം മാത്രമാണ്‌. അവർ ജനങ്ങളിൽനിന്ന്‌ ഒറ്റപ്പെടും. ബിജെപിക്ക്‌ ആകെയുള്ള ഒരു സീറ്റും നഷ്‌ടപ്പെടും. സാമൂഹ്യമൈത്രി ആഗ്രഹിക്കുന്ന ജനങ്ങൾ എൽഡിഎഫിനൊപ്പമായിരിക്കും നിലകൊള്ളുക.










Post a Comment

0 Comments